വാര്ധക്യം
പൂത്തുലഞ്ഞെന്റെ യൗവനം നരമുട്ടിയപ്പോൾ വാര്ധക്യം കടമെടുത്ത് ശയിക്കേണ്ടി വന്നെനിക്ക് ഭൂതകാലത്തിന്റെ ഓർമ്മകളിൽ.
നെഞ്ചിലേക്കെടുത്ത തീക്കൊള്ളികളിന്നവിടെ കനലായി എരിയുന്ന ഓർമ്മകളെ വെണ്ണീറ്ന്റെ പൊടി പിടിപ്പിച്ചു കഴിഞ്ഞു.
തെറ്റിയെതെനിക്ക് തന്നെ കാത്തുവെക്കാതെല്ലാം പകുത്തുനൽകിയപ്പോൾ ഒഴിഞ്ഞ കോണിലെനിക്കായി ഒരു സ്വർണക്കൂടിന്റെ സ്ഥാനം കണ്ടിരുന്നത് തിരിച്ചറിഞ്ഞില്ല.
നെഞ്ചിൽ കിടത്തി താരാട്ടിയ താരകങ്ങളെല്ലാം താരാട്ടിന്റെ ഈണം മറക്കുന്ന വാര്ധക്യത്തിലേക്കു നടന്ന് യൗവനം സ്വയം മറക്കുമ്പോൾ സ്ഥാനം തെറ്റാതെ തീർത്ത സ്വര്ണക്കൂടിന്റെ തിളക്കം കൂടട്ടെ.
No comments:
Post a Comment